To Manali- the valley of Gods
ഹിമാലയം: ഭാരതത്തിന്‍റെ
വടക്ക് പരന്നു കിടക്കുന്ന പര്‍വതനിരകള്‍. ഭാരത സംസ്കാരത്തിന്‍റെ തന്നെ അവിഭാജ്യ
ഘടകമായ പല നദികളുടെയും ഉറവിടം. പഞ്ച കൈലാസങ്ങളും ചതുര്‍ ധാമങ്ങളും ഒട്ടനവധി
പുണ്യസ്ഥലങ്ങളും ഹിമാലയത്തിലാണ്. പുരാണത്തിലെ പല സുപ്രധാന കഥകളും നടന്നെന്നു
വിശ്വസിക്കുന്ന സ്ഥലം. ഭാരതത്തിന്‍റെ കാലാവസ്ഥ ഇപ്രകാരം ആയതില്‍ ഹിമാലയത്തിന്‍റെ
പങ്ക് ചെറുതല്ല. ഹിമാലയം ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിന്‍റെ സംസ്കാരവും,
ചരിത്രവും എന്തിനേറെ പുരാണങ്ങളും വരെ മറ്റൊന്നായേനെ. ഏതൊരു ഭാരതീയനെയും പോലെ ഹിമാലയം
എനിക്കും എന്നും ഒരു ആകര്‍ഷണം ആയിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാനും ഉമയും
ഞങ്ങളുടെ കല്യാണത്തിനു ശേഷമുള്ള ആദ്യ യാത്ര അവിടേക്ക് ആക്കിയതും. ഹിമാചല്‍ പ്രദേശ്
എന്ന സംസ്ഥാനത്തിന്‍റെ കുളു ജില്ലയില്‍ മലകളുടെ താഴ്വരയില്‍ ആലസ്യം പൂണ്ടു
കിടക്കുന്ന നഗരം- മണാലി
ഞങ്ങളുടെ യാത്ര ദില്ലിയില്‍
നിന്ന് വൈകീട്ട് 5:30നു പുറപ്പെട്ടു. അംബാല, ചാണ്ടിഗദ്, ബിലാസ്പൂര്‍, സുന്ദര്‍
നഗര്‍, മണ്ടി, കുളു വഴി മണാലിയിലേക്ക് 566 കിലോമീറ്റര്‍ ദൂരമുണ്ട്. 14 മണിക്കൂര്‍
യാത്ര.
ഏകദേശം 10 മണി ആയപ്പോള്‍
ബസ് ഒരു ധാബക്കു മുന്നില്‍ അത്താഴ ഭക്ഷണത്തിന് നിര്‍ത്തി. 200 പേര്‍ക്ക്
ഒരുമിച്ചു ഇരിക്കാം. ഡല്‍ഹിയില്‍ നിന്ന് പല സ്ഥലത്തേക്ക് പോകുന്ന കുറെ ടൂറിസ്റ്റ്
ബസ്സുകള്‍ ധാബക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. 2 റൊട്ടി വീതവും, ഒരു
വെജിറ്റേറിയന്‍ കറിയും ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. 2 കഷ്ണം ഉള്ളി, തക്കാളി,
കക്കരിക്ക അടങ്ങിയ ഓരോ സലാഡ് അവര്‍ കൊണ്ട് വക്കുകയും ചെയ്തു. കഴിച്ചു കഴിഞ്ഞു ബില്‍
വന്നപ്പോഴാണ് കണ്ണ് തള്ളിയത്. 560 രൂപ. ഒരു റൊട്ടിക്ക് 50ഉം, കറിക്ക് 300ഉം സലാഡ്
30 രൂപ വീതവും. ഇനി എവിടെ നിന്നായാലും വില നോക്കിയേ ഭക്ഷണം വാങ്ങു എന്ന് അവിടെ
വച്ചു തന്നെ നിശ്ചയിച്ചു.
ഏകദേശം 1 മണിക്കൂറിനു ശേഷം
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കു എപ്പോഴോ ഒരു ലോറി ഞങ്ങളുടെ ബസ്സിന്‍റെ പുറകില്‍
ഇടിച്ചതു കാരണം, കേടു നേരെയാക്കാന്‍, 2 മണിക്കൂര്‍ യാത്ര നിര്‍ത്തി വയ്ക്കുകയും
ചെയ്തു. 2 മണിയോടു കൂടി യാത്ര തുടര്‍ന്നപ്പോള്‍ ഞാനും ഉറക്കത്തിലേക്കു നീങ്ങി.
ഉണര്‍ന്നപ്പോള്‍ സമയം
ഏകദേശം 7 മണി. ബസ് മലമടക്കുകളില്‍ സാവകാശം ചുരം കയറുന്നു. വളഞ്ഞു പുളഞ്ഞു റോഡ്
വീണ്ടും ഉയരങ്ങളിലേക്ക് നീണ്ടു കിടക്കുന്നു. ഏകദേശം 8നു ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനായ്
ഒരു ധാബക്കു മുന്നില്‍ നിര്‍ത്തി. പ്രഭാത കൃത്യങ്ങള്‍ക്കുള്ള സൌകര്യവും
അവിടെയുണ്ട്. ഞങ്ങള്‍ പല്ല് തേച്ചു ഭക്ഷണം കഴിച്ചു. ചായക്ക് 15 രൂപയും, ഒരു
പ്ലേറ്റ് ആലൂ-പൊറാട്ടക്ക് 50 രൂപയുമാണ് അവര്‍ ഈടാക്കിയത്. അതൊട്ടും അധികമല്ലെന്ന്
തോന്നി. അര മണിക്കൂറില്‍ ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
അധികം ഉയരം ഇല്ലാത്ത
മലനിരകള്‍ നീണ്ടു ചരിഞ്ഞു കിടക്കുന്നു. മരങ്ങളാലും പുല്‍മേടുകളാലും സമൃദ്ധം. അതിനാല്‍
മലകള്‍ക്ക് ഒരു സൗമ്യഭാവമാണ് തോന്നിയത്. ബീസ് നദി (വ്യാസ്) താഴെ കൂടി ഒഴുകുന്നു.
നല്ല തെളിഞ്ഞ വെള്ളം. പക്ഷെ ഒഴുക്ക് അതിശക്തം. പുഴയില്‍ മുഴുവന്‍ വലുതും ചെറുതുമായ
പാറക്കല്ലുകള്‍ ആണ്. ചില സ്ഥലങ്ങളില്‍ ആളുകള്‍ അവ പൊട്ടിച്ചു നിര്‍മാണ ആവശ്യങ്ങള്‍ക്കായി
കൊണ്ട് പോകുന്നുണ്ട് . പല സ്ഥലത്തും നദിക്കു കുറുകെ ചെറിയ ഇരുമ്പു പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
അവയ്ക്ക് വീതി വളരെ കുറവാണ്. കഷ്ടിച്ച് ഒരു കാറിനു കടന്നു പോവാം. പക്ഷെ ചിലയിടത്ത്
വലിയ വാഹനങ്ങള്‍ക്കു പാകത്തില്‍ വീതിയുള്ള
കോണ്‍ക്രീറ്റ് പാലങ്ങളും ഉണ്ട്. ചെറുതും വലുതുമായ നീര്‍ചോലകള്‍ ഇടക്കൊക്കെ നദിയില്‍
വന്നു ലയിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ വെള്ളം ചെറിയ ഡാം കെട്ടി നിര്‍ത്തിയിട്ടുണ്ട്.
അവിടെ നിന്ന് വെള്ളം പൈപ്പുകളില്‍ കൊണ്ട് പോയി വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിച്ച്
വീണ്ടും നദിയിലേക്ക് തന്നെ ഒഴുക്കി വിടുന്നു. പ്രസിദ്ധമായ “മണ്ടി പ്രോജക്ട്”
അവയില്‍ ഒന്നാണ്. അവിടെ ഒരു ബോര്‍ഡില്‍ കണ്ടു – മണാലി 110കി.മി. ഇനിയും ഏകദേശം 3
മണിക്കൂര്‍ യാത്ര. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഉറങ്ങാന്‍
നിശ്ചയിച്ചു.
കണ്ണ് തുറന്നു
നോക്കിയപ്പോള്‍ മണാലി വെറും 20km അകലെ. സമയം ഏകദേശം 11 മണി. ഭൂപ്രകൃതിക്കു
കാര്യമായ മാറ്റമൊന്നും ഇല്ല. പുഴ ഇപ്പോഴും ഒപ്പം തന്നെയുണ്ട്. പുഴയില്‍
വെള്ളത്തിന്‍റെ അളവ് കൂടുതലാണ്. പക്ഷെ റാഫ്ടിംഗ് ബോട്ടുകള്‍ ഒന്നും കണ്ടില്ല. വളരെ
ദൂരെയുള്ള മലകള്‍ക്ക് മുകളില്‍ മഞ്ഞ് അങ്ങിങ്ങായി പറ്റിപിടിച്ചു ഇരിക്കുന്നുണ്ട്.
മനാലിയിലെ ടൂറിസ്റ്റ് ബസ് സ്റ്റാന്‍റ്,
ടൌണില്‍ നിന്ന് ഏകദേശം 2 കിലോമീറ്റര്‍ അകലെ, മലകള്‍ക്ക് താഴെ വിശാലമായ ഒരു
ഗ്രൌണ്ട് ആണ്. ഞങ്ങളെ കാത്തു ഞങ്ങളുടെ ഡ്രൈവര്‍ ‘ലവ്ലി’ കാത്തു നില്‍പുണ്ടായിരുന്നു.
ഇനിയുള്ള 3 ദിവസം ഞങ്ങളുടെ വഴികാട്ടി ഇദ്ദേഹം ആണ്. ഞങ്ങളുടെ ഹോട്ടല്‍ മണാലി ടൌണില്‍
തന്നെ ആയിരുന്നു. വേഗം കുളിച്ചു 12:30ഓടെ ഞങ്ങള്‍ കാഴ്ച കാണാന്‍ ഇറങ്ങി. ആദ്യം
പോയത് ഹടിമ്പ മന്ദിരം കാണാനായിരുന്നു.
ഹടിമ്പ മന്ദിരത്തിനു
ഹിമാചല്‍ ജനങ്ങളുടെ ആത്മീയ ജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്. പ്രതിഷ്ഠ ഹടിമ്പ
മാതാ ആണ്. ഈ അമ്പലം ധുങ്കാരി വനത്തില്‍ ദേവദാരു വൃക്ഷങ്ങള്‍ക്ക് നടുവിലായാണ്
സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ധുങ്കാരി മാതാ എന്നും ഒരു പേരുണ്ട്.
അരക്കില്ലത്തില്‍ നിന്നും
രക്ഷപ്പെട്ട പാണ്ഡവര്‍ ഹടിമ്പയുടെ സഹോദരന്‍ ഹിടുംബന്‍ വാഴുന്ന വനത്തില്‍ എത്തി
എന്നാണ് കഥ. മനുഷ്യഗന്ധം അറിഞ്ഞ ഹിടുംബന്‍ ഹടിമ്പയോട് അവരെ കൊണ്ട് വരാന്‍ പറഞ്ഞു.
കണ്ട മാത്രയില്‍ തന്നെ ഭീമനോട് ഹടിമ്പക്ക് പ്രണയം തോന്നുകയും അത് പിന്നീട് ഭീമനും
ഹിടുംബനും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുകയും അതില്‍ ഹിടുംബന്‍ കൊല്ലപ്പെടുകയും
ചെയ്തു. ഒരു പുത്രന്‍ ജനിക്കുന്നതു വരെ ഭീമന്‍ ഹടിമ്പയോടോത്ത് കഴിയുകയും പിന്നീട്
മാതാവിനോടും സഹോദരങ്ങള്‍ക്കും ഒപ്പം ചേരുകയും ചെയ്തു. അവര്‍ക്ക് പിറന്ന പുത്രന്‍
ഘടോല്‍കചനെ ഹിടുംബന്‍റെ പിന്‍ഗാമി ആക്കാന്‍ പ്രായമായപ്പോള്‍ ഹടിമ്പ തപസ്സനുഷ്ഠിക്കാന്‍
പോയി. ഹടിമ്പ തപസ്സനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ മന്ദിരം സ്ഥിതി
ചെയ്യുന്നത്.
ആസ്സാമിലെ ദിമാസ
ഗോത്രത്തിലെ ബാമുന്‍ കുടുംബത്തിലെ അംഗമാണ് ഹടിമ്പ എന്നും കഥയുണ്ട്. ആസ്സാമിലെ
തന്നെ ദിമാപുര്‍ എന്ന സ്ഥലം ഹടിമ്പാപുര്‍ എന്ന വാക്ക് ലോപിച്ച് ഉണ്ടായതാണത്രെ. ഹിടുംബനും
ഭീമനും തമ്മില്‍ നടന്ന യുദ്ധം ഗുജറാത്തിലെ വിജയനഗര്‍ എന്ന സ്ഥലത്താണെന്നും
വിശ്വസിക്കുന്നു.
ഈ അമ്പലം പണി കഴിപ്പിച്ചത് 1553ല്‍
രാജാ ബഹാദൂര്‍ സിംഗ് ആണ്. 4 നിലകളിലായി 24 മീറ്റര്‍ ഉയരമാണ് അമ്പലത്തിന്.
താഴെയുള്ള 3 നിലകളുടെ മേല്‍ക്കൂര മരം കൊണ്ട് സമചതുരാകൃതിയില്‍ ആണെങ്കില്‍ ഏറ്റവും
മുകളിലെ കൂര കോണാകൃതിയില്‍ പിച്ചള കൊണ്ടാണ്. മന്ദിരം കല്ല് കൊണ്ട് കെട്ടി മണ്ണ്
കൊണ്ട് പൊതിഞ്ഞു വെള്ള പൂശിയിരിക്കുന്നു. താഴത്തെ നിലയുടെ ചുറ്റും ഒരു വരാന്തയും
ഉണ്ട്. മുന്നിലെ ചുമര്‍ കൊത്തുപണികളാല്‍ അലംകൃതമായ മരപ്പലകകളാണ്. മറ്റുള്ള 3
വശങ്ങളിലും പോത്തിന്‍ തല മുതലായ ചിത്രപ്പണികളും ശില്പങ്ങളും ഉണ്ട്. ഏതായാലും
അമ്പലത്തിന് പുരാണ ചലച്ചിത്രങ്ങളില്‍ കാണുന്ന പോലുള്ള ഒരു അസുര ഭാവം തന്നെയാണ്. ഈ
അമ്പലത്തിന്‍റെ പ്രധാന ശില്പിയുടെ വലതു കൈ അമ്പല നിര്‍മാണത്തിനു ശേഷം
വെട്ടുകയുണ്ടായി. പക്ഷെ അദ്ദേഹം തന്‍റെ ഇടതു കൈ കൊണ്ട് പരിശീലിച്ച് ഇതിനേക്കാള്‍
കൊത്തുപണികള്‍ കൂടിയ അമ്പലം ത്രിലോക്നാഥില്‍ ഉണ്ടാക്കിയെന്നും പറയപ്പെടുന്നു. അമ്പലത്തിന്‍റെ
പുരാണ ബന്ധവും വാസ്തുശില്പങ്ങളുടെ പ്രാധാന്യവും കണക്കിലെടുത്ത് ഭാരത സര്‍ക്കാര്‍ ദേശീയ
പൈതൃകം ആയി ഇതിനെ 18 ഏപ്രില്‍ 1967ല്‍ പ്രഖ്യാപിച്ചു. ഹടിമ്പ മന്ദിരത്തിനു ഏകദേശം 70
മീറ്റര്‍ ദൂരത്തായി ഘടോല്‍കചന്‍റെ ഒരു അമ്പലവും സ്ഥിതി ചെയ്യുന്നു.
അമ്പലത്തിനകത്തു വലിയൊരു
കല്ലും ഹടിമ്പ ദേവിയുടെ ചെറിയൊരു ഓടു കൊണ്ടുള്ള വിഗ്രഹവും അവയ്ക്ക് മുന്നില്‍
മരപ്പലകയില്‍ ദേവിയുടെയെന്നു വിശ്വസിക്കപ്പെടുന്ന കാല്പാദങ്ങളും ആണുള്ളത്. കല്ലിനു
മുന്നില്‍ വലിയൊരു കയര്‍ തൂങ്ങി കിടപ്പുണ്ട്. പണ്ട് കുറ്റവാളികളുടെ കൈ കയറില്‍
കെട്ടി തൂക്കി അവരെ കല്ലിലേക്ക് അടിച്ചിരുന്നത്രേ.
ഇന്ന് ഇവിടുത്തെ പ്രധാന
ഉത്സവം ധുങ്കാരി മേളയാണ്. മാതാവിന്‍റെ പിറന്നാളായി കൊണ്ടാടുന്നത് എല്ലാ വര്‍ഷവും
മെയ് 14നു ആണ്. 3 ദിവസം നീണ്ടു നില്‍ക്കുന്ന ആട്ടവും പാട്ടും നിറഞ്ഞ ഉത്സവം. ഹിമാചല്‍
പ്രദേശിന്‍റെ നാനാ ഭാഗത്തു നിന്നും ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിക്കാനും അനുഗ്രഹം
നേടാനും ആ ദിവസങ്ങളില്‍ അവിടേക്ക് ഒഴുകുന്നു.
ഈ അമ്പലവും അതിന്‍റെ
പരിസരവും സിനിമാക്കാര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. തമിഴ് സൂപ്പര്‍ ഹിറ്റ്
ചിത്രം റോജ കണ്ടവര്‍ ഈ അമ്പലം മറക്കാന്‍ ഇടയില്ല.
ഞങ്ങളുടെ അടുത്ത യാത്ര
ക്ലബ് ഹൌസിലേക്ക് ആയിരുന്നു. ക്ലബ് ഹൌസ് ബീസ് നദിയുടെ അത്ര പോലും വീതി ഇല്ലാത്ത
ഒരു ചോലയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ചോലയുടെ മറുകര ദേവദാരു വനമാണ്. സാഹസിക
വിനോദങ്ങള്‍ ആണ് അവിടെ നടക്കുന്നത്. അതില്‍ ആകെ ‘river crossing’ മാത്രമാണ്
ഉള്ളത്.
നദിക്കു കുറുകെ ഒരു ഇരുമ്പു
കയര്‍ കെട്ടിയിട്ടുണ്ട്. അതില്‍ ഒരു ചക്രവും ഒരു കൊളുത്തും ചേര്‍ന്ന ഒരു ഉപകരണവും
ഉണ്ട്. നമ്മളെ ‘safety harness’ ധരിപ്പിച്ചു അതിലെ കൊളുത്തു കയറിലെ കൊളുത്തിലേക്ക്
യോജിപ്പിക്കും. അതോടെ നമ്മള്‍ കയറില്‍ കൊളുത്തിന്മേല്‍ തൂങ്ങി കിടക്കും. നദിക്കു
മറുവശത്തേക്ക് നമ്മള്‍ തന്നെ തൂങ്ങി കിടന്നു പോകണം. നമുക്ക് ക്ഷീണം തോന്നിയാല്‍
നമ്മളെ തിരിച്ചു കരയില്‍ എത്തിക്കാന്‍ safety harness-ല്‍ ഒരു കയര്‍ കെട്ടിയിട്ടട്ടുണ്ട്. അതിന്‍റെ ഒരു
അറ്റം ക്ലബ് ഹൌസ് ജീവനക്കാരന്‍റെ കയ്യിലും. പുഴയുടെ മറുകര എത്തിയാല്‍ അയാള്‍ ആ
കയറില്‍ പിടിച്ചു നമ്മളെ തിരിച്ചു വലിക്കും. പുഴയുടെ മദ്ധ്യഭാഗത്തു എത്തിയാല്‍
നമ്മളെ അവിടെ നിര്‍ത്തും. എന്നിട്ട് ഇരുമ്പു കയറിന്‍റെ കരയ്ക്ക് കെട്ടിയിട്ടുള്ള
അറ്റത്തു അയാള്‍ ചെറുതായി മുകളിലോട്ടും താഴോട്ടും ആട്ടും. ആ ആട്ടം പുഴയ്ക്കു
നടുക്ക് കിടക്കുന്ന നമുക്ക് ഏകദേശം 10 അടിയോളം ഉയരമുള്ള ആട്ടങ്ങളായിരിക്കും. കാല്‍
മുട്ട് വരെ വെള്ളത്തില്‍ നനഞ്ഞു പോവും. ഏകദേശം 10-20 തവണ അങ്ങനെ ചെയ്തു അയാള്‍
നമ്മെ തിരിച്ചു കരയിലേക്ക് വലിച്ചു കയറ്റും. 150 രൂപയാണ് ഒരാള്‍ക്ക് ഇതിനുള്ള
ചെലവ്.
കുറച്ചു നേരം പുഴക്കരയില്‍ ഇരുന്നതിനു ശേഷം ഇന്നത്തെ അവസാനത്തെ സ്ഥലത്തേക്ക് ഞങ്ങള്‍ തിരിച്ചു- വന്‍ വിഹാര്‍
കുറച്ചു നേരം പുഴക്കരയില്‍ ഇരുന്നതിനു ശേഷം ഇന്നത്തെ അവസാനത്തെ സ്ഥലത്തേക്ക് ഞങ്ങള്‍ തിരിച്ചു- വന്‍ വിഹാര്‍
വന്‍ വിഹാര്‍ എന്ന് വച്ചാല്‍
ദേവദാരു വൃക്ഷങ്ങളുടെ വനം. മണാലി ടൌണിനോട് ചേര്‍ന്നു തന്നെ കിടക്കുന്നു. ഒരു വശം
റോഡും മറു വശം പുഴയും ആയി നീണ്ടു കിടക്കുന്ന വനം. അകത്തു ചെറിയൊരു പാര്‍ക്കും കുറെ
ബെഞ്ചുകളും. വനത്തിനകത്തു കുറെ നടക്കാം. പുഴയിലേക്ക് ചെല്ലണമെങ്കില്‍ ഒരു ഇറക്കം
ഇറങ്ങണം. പുഴയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഒരു മതിലും അതിനു മുകളില്‍ മുള്ള് വേലിയും
ഉണ്ടെങ്കിലും അവയെല്ലാം നശിപ്പിച്ചിരുന്നു. കുറച്ചു നേരം വനത്തില്‍ ചിലവഴിച്ചു
ഞങ്ങള്‍ റൂമിലേക്ക് മടങ്ങി.
അടുത്ത ദിവസത്തെ യാത്ര
മണാലിയില്‍ നിന്നും 60km ദൂരെ സ്ഥിതി ചെയ്യുന്ന റോഹ്താംഗ് ചുരത്തിലേക്കാണ്. 8
മണിയോടു കൂടി തയ്യാറായി നില്ക്കാന്‍ ലവ്ലി തലേ ദിവസം തന്നെ പറഞ്ഞു ഏല്‍പ്പിച്ചിരുന്നു.
കൃത്യ സമയത്ത് തന്നെ ഞങ്ങള്‍ പുറപ്പെട്ടു.
തുടക്കത്തില്‍ യാത്ര
പുഴയോട് ചേര്‍ന്നാണ്. ഇവിടെ പുഴയ്ക്കു വീതി കൂടുതലാണ്. ദൂരെയുള്ള മലനിരകളില്‍
മഞ്ഞു കാണാനുണ്ടായിരുന്നു. 5km പോയപ്പോള്‍ ലവ്ലി കാര്‍ നിര്‍ത്തി. മഞ്ഞില്‍
കളിക്കുമ്പോള്‍ ഇടാനുള്ള കനത്ത വസ്ത്രങ്ങളും ബൂട്ടും ഇവിടെ ഒരു കടയില്‍ ഒരാള്‍ക്ക്
250 രൂപ നിരക്കില്‍ വാടകയ്ക്ക് കിട്ടും. സീസണ്‍ സമയത്തും നിരക്കില്‍
മാറ്റമില്ലത്രേ.
60കി.മി ഉയരത്തിലേക്ക് ചെല്ലുമ്പോള്‍ നമ്മള്‍ എത്തിപ്പെടുന്നത് 13050 അടി ഉയരത്തിലേക്കാണ്. തുടക്കത്തില്‍ സമീപത്തുള്ള മലകളിലും റോഡിന്നിരുവശവും മരങ്ങളും വീടുകളും കാണാമായിരുന്നു. പക്ഷെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ മലകള്‍ കുറച്ചു കൂടി കുത്തനെയായി തുടങ്ങി. വീടുകളും മരങ്ങളും തീര്‍ത്തും ഇല്ലാതായി. പകരം വെറും പുല്ലു മാത്രമായി. യാത്രയില്‍ പല വെള്ളച്ചാട്ടങ്ങളും കണ്ടു. അവയില്‍ ചിലത് മഴവില്‍ വര്‍ണങ്ങള്‍ വിരിയിച്ചിരുന്നു. പുഴയില്‍ ഡാമും, വെള്ളം കൊണ്ട് പോവാനുള്ള ഭീമന്‍ പൈപ്പുകളും, വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും ഈ യാത്രയിലും കണ്ടു.
റോഹ്താംഗ് എത്തുന്നതിനു ഏകദേശം 20കി.മി മുന്‍പ് ഒരു കൂട്ടം ധാബകള്‍ കണ്ടു. മാദ്ധി എന്നാണ് സ്ഥലപ്പേര്. 11200 അടി ഉയരത്തിലാണ് മാദ്ധി സ്ഥിതി ചെയ്യുന്നത്. മടക്കത്തില്‍ ഉച്ച ഭക്ഷണം ഇവിടെ നിന്നാണെന്ന് ലവ്ലി പറഞ്ഞു. രണ്ട് മണിക്കൂര്‍ യാത്രക്ക് ശേഷം ഏകദേശം 10 മണിയോടു കൂടി ഞങ്ങള്‍ റോഹ്താംഗ് ചുരത്തിലെത്തി. ഭംഗിയുള്ള പൂക്കള്‍ കാണാം, പക്ഷെ അവയില്‍ ചിലത് മണത്താല്‍ ബോധം വരെ കേട്ട് പോയേക്കാം എന്നൊരു വിലപ്പെട്ട ഉപദേശവും തന്നു ലവ്ലി ഞങ്ങളെ കാര്‍ പാര്‍ക്കിംഗ് ഭാഗത്തു ഇറക്കി വിട്ടു.
റോഹ്താംഗ് എന്ന വാക്കിന്‍റെ
അര്‍ത്ഥം തന്നെ ‘ശവങ്ങളുടെ പറമ്പ്’ എന്നാണ്. ഈ ചുരത്തില്‍ കൂടിയാണ് മണാലിയില്‍
നിന്ന് ലാഹൌല്‍-സ്പിതി താഴ്വരയിലേക്കും അവിടുന്ന് ലദ്ദാഖ് ഭാഗങ്ങളിലേക്കും NH 21 പോകുന്നത്.
മണാലിയില്‍ നിന്ന് 510 കി.മി ദൂരമുണ്ട് ലേ പട്ടണത്തിലേക്ക്. പണ്ട് ഈ വഴി യാത്ര
ചെയ്ത ഒട്ടനവധി ആളുകള്‍ ഇവിടെ കടുത്ത കാലാവസ്ഥ കാരണം മരണപ്പെട്ടിട്ടുണ്ടത്രേ. അതിനാലാവാം
ഈ ചുരത്തിനു ഇങ്ങനെയൊരു പേര് വീണതും. പ്രവചിക്കാന്‍ പറ്റാത്ത കാലാവസ്ഥയാണ് റോഹ്താംഗ്
ചുരത്തില്‍.
സീസണ്‍ സമയം അല്ലാത്തതിനാല്‍
ഇവിടെ മഞ്ഞില്ല എന്ന് തന്നെ പറയാം. കാര്‍ പാര്‍ക്ക് ചെയ്ത ഭാഗത്തു നിന്ന് കഷ്ടി
200-300 അടി ഉയരത്തില്‍ കുറച്ചു മഞ്ഞ് ഉണ്ട്. അവിടെയെത്താന്‍ ഏകദേശം അര കി.മി നീണ്ടു
ചരിഞ്ഞു കിടക്കുന്നൊരു കയറ്റം കയറണം. ആളുകള്‍ നടന്നു നടന്നു ഒരു വഴി അവിടെ
രൂപപ്പെട്ടു കിടക്കുന്നുണ്ട്. ആ ഭാഗം മുഴുവന്‍ ചെറുതും വലുതുമായ കല്ലുകള്‍
പൊട്ടിത്തെറിച്ചു കിടക്കുകയാണ്. നല്ല ശക്തിയില്‍ കാറ്റും വീശുന്നുണ്ട്. ഓക്സിജന്‍റെ
അഭാവം ഉമക്ക് ചെറിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കി. എന്നാലും ഏകദേശം 15
മിനുട്ട് നടന്നു ഞങ്ങള്‍ മഞ്ഞിന്‍റെ അടുത്തെത്തി.
ഒട്ടും പുതഞ്ഞു കിടക്കുന്ന
രൂപത്തിലല്ല മഞ്ഞിന്‍റെ കിടപ്പ്. മഞ്ഞ് എന്നതില്‍ കൂടിതല്‍ ഐസ് എന്ന് പറയുന്നതാവും
ശരി എന്ന് തോന്നുന്നു. ഏകദേശം 50 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും കാണും.
എല്ലാവരുടെയും കളി അതിലാണ്. അത് കൊണ്ട് തന്നെ മഞ്ഞിന്‍റെ മുകളില്‍ ബൂട്ടുകളില്‍
നിന്ന് പറ്റിയ ചളിയും നിറച്ചുണ്ട്. മഞ്ഞില്‍ കാല്‍ പൂണ്ടു പോകുന്നില്ല എന്നു
മാത്രമല്ല നല്ല ബലവും ഉണ്ട്. അത് കൊണ്ട് തന്നെ വഴുക്കലും. മഞ്ഞിന്‍റെ താഴെ ഭാഗത്തു
നിന്ന് ബാലന്‍സ് തെറ്റി വീഴാതെ മുകളില്‍ നടന്നെത്തി അവിടെ നിന്ന് താഴേക്കു ഉരുസി വരികയാണ്
ആകെ അവിടെ ചെയ്യാനുള്ള വിനോദം.
ഞാന്‍ ചുറ്റുപാടും ഒന്ന്
കണ്ണോടിച്ചു. ചുറ്റും മലനിരകള്‍ മാത്രം. ഒരു വീടോ മരമോ എവിടെയും കാണാനില്ല. വെറും
പുല്ലു മാത്രം കിളിര്‍ത്തു നില്‍ക്കുന്നുണ്ട്. അകലെ ഇതിലും വലിയ പര്‍വതങ്ങളുടെ നിരയാണ്.
അവയില്‍ പുല്ലു പോലും ഇല്ല. വെറും പാറക്കല്ല് മാത്രം. അവയില്‍ കൂടുതല്‍ മഞ്ഞു
പറ്റിപിടിച്ചു ഇരിപ്പുണ്ട്.
ഞങ്ങള്‍ കളിക്കുന്ന മഞ്ഞും ഒരു മലയുടെ ചരിഞ്ഞു കിടക്കുന്ന ഭാഗത്താണ്. ആ മലയുടെ കുറച്ചു കൂടി മുകളില്‍ കുറെയേറെ മഞ്ഞുണ്ട്. പക്ഷെ അവിടെയെത്താന്‍ കുത്തനെയുള്ള ഒരു കയറ്റം കയറണം എന്നതു കൊണ്ട് ആരും അവിടേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ടില്ല. മഞ്ഞിന് തൊട്ടടുത്തായി മുകളില്‍ നിന്നും വെള്ളം ഒഴുകി വന്നുണ്ടായ വലിയൊരു നീര്‍ചാല്‍ ഉണ്ട്. അതിനിരുവശവും ചാലിനകത്തെക്ക് സണ്‍ഷെയ്ട് പോലെ ഐസ് നില്‍ക്കുന്നു. കൈ കൊണ്ട് പൊട്ടിച്ചെടുക്കാന്‍ പോലും പറ്റാത്തത്ര ബലം ഉണ്ട് ഐസിന്.
ഞങ്ങള്‍ കളിക്കുന്ന മഞ്ഞും ഒരു മലയുടെ ചരിഞ്ഞു കിടക്കുന്ന ഭാഗത്താണ്. ആ മലയുടെ കുറച്ചു കൂടി മുകളില്‍ കുറെയേറെ മഞ്ഞുണ്ട്. പക്ഷെ അവിടെയെത്താന്‍ കുത്തനെയുള്ള ഒരു കയറ്റം കയറണം എന്നതു കൊണ്ട് ആരും അവിടേക്ക് കയറാന്‍ ശ്രമിക്കുന്നത് കണ്ടില്ല. മഞ്ഞിന് തൊട്ടടുത്തായി മുകളില്‍ നിന്നും വെള്ളം ഒഴുകി വന്നുണ്ടായ വലിയൊരു നീര്‍ചാല്‍ ഉണ്ട്. അതിനിരുവശവും ചാലിനകത്തെക്ക് സണ്‍ഷെയ്ട് പോലെ ഐസ് നില്‍ക്കുന്നു. കൈ കൊണ്ട് പൊട്ടിച്ചെടുക്കാന്‍ പോലും പറ്റാത്തത്ര ബലം ഉണ്ട് ഐസിന്.
ഒക്ടോബര്‍ പകുതിയോടെ ഇവിടെ
മഞ്ഞു വീഴ്ച ആരംഭിക്കുന്നു. റോഡിനു ഇരുവശവും കോട്ട മതില്‍ പോലെ മഞ്ഞ് ഉണ്ടാകും. ആ
സമയത്ത് ടൂറിസ്റ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. കാലാവസ്ഥയും ഗതാഗത കുരുക്കും
കാരണം മണാലിയില്‍ നിന്ന് റോഹ്താംഗ് എത്താന്‍ ചുരുങ്ങിയത് 5 മണിക്കൂറെങ്കിലും
വേണ്ടി വരും. നവംബര്‍ പകുതിയോടെ ഏകദേശം 30 അടി കനത്തില്‍ വരെ മഞ്ഞ് ഇവിടെ
ഉണ്ടാവും. അതോടെ റോഹ്താംഗ് ചുരത്തിലേക്ക് തന്നെ ആളുകളെ കയറ്റി വിടാതെയാവും.
പിന്നീടുള്ള 6 മാസം മഞ്ഞിലുള്ള വിനോദങ്ങള്‍ മണാലിക്കു തന്നെ അടുത്ത് സ്ഥിതി
ചെയ്യുന്ന സോളംഗ് താഴ്വരയില്‍ ആണ്. ലഡാക്കിലെക്കുള്ള യാത്രയും സെപ്റ്റംബര്‍ മാസത്തോടെ
നിര്‍ത്തി വക്കുന്നു. പിന്നീട് അടുത്ത കൊല്ലം ജൂലൈ മാസത്തില്‍ ആണ് വീണ്ടും തുറന്നു
കൊടുക്കുന്നത്. മണാലി-ലേ ഹൈവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ശ്രീ. സുഖ്ദേവ് സിംഗ്
ഗില്‍ എന്ന വ്യക്തിയാണ്. ശ്രീനഗര്‍ വഴിയും ലഡാക്കിലേക്ക് എത്താം. അവിടെയും സ്ഥിതി
മറിച്ചല്ല.
ഏകദേശം 2 മണിക്കൂര്‍ അവിടെ
ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടങ്ങി. ഏകദേശം 7കി.മി പിന്നിട്ടപ്പോള്‍
അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു മന്ദിരത്തിന്‍റെ അടുത്തെത്തി. വ്യാസ് മന്ദിര്‍. അമ്പലത്തിനകത്ത്
ഒരു കുളം ഉണ്ട്. അതിലേക്കു അന്തര്‍ധാരയായി എവിടെ നിന്നോ വെള്ളം വീഴുന്നുണ്ട്.
ബീസ് നദിയുടെ ഉത്ഭവം ഈ കുളം ആണെന്നു വിശ്വസിക്കുന്നു. വ്യാസ മഹര്‍ഷി 12 വര്‍ഷം
തപസ്സ് ചെയ്തതിന്‍റെ ഫലമായാണ് ഈ പുഴ ഒഴുകി തുടങ്ങിയത് എന്നാണ് ഐതിഹ്യം.
കുളത്തിനടുത്ത് വ്യാസ മഹര്‍ഷിയുടെ ഒരു ഫോട്ടോയും ഒരു പൂജാരിയും ഇരിപ്പുണ്ട്.
1 മണിയോടെ ഞങ്ങള്‍
മാദ്ധിയില്‍ എത്തി. ഉച്ച ഭക്ഷണത്തിനായി കാര്‍ അവിടെ ഒരു ധാബക്ക് മുന്നില്‍ നിര്‍ത്തി. ഇവിടുത്തെ ഭക്ഷണത്തിന്‍റെ വിലയാണ് ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. കൊല്ലത്തില്‍ സീസണ്‍ സമയമായ
5 മാസത്തില്‍ മാത്രമാണ്, ആളുകള്‍ സ്വന്തം വീട് വിട്ടു വന്നു ഇവിടെ കച്ചവടം നടത്തുന്നത്.
അത് കൊണ്ടും അടുത്ത് വേറൊരു ഹോട്ടലും ഇല്ലാത്തതിനാലും, ഭക്ഷണം ഉണ്ടാക്കാനുള്ള
സാമഗ്രികള്‍ ഇത്ര മലമുകളില്‍ എത്തിക്കേണ്ട ബുദ്ധിമുട്ട് കൊണ്ടും അവര്‍ക്ക് വില എത്ര
വേണമെങ്കിലും ഉയര്‍ത്താവുന്നതാണ്. പക്ഷെ സാധാരണ കടകളിലെ വില മാത്രമാണ് അവര്‍
ഈടാക്കുന്നത്. കുപ്പികളിലും, പാക്കറ്റുകളിലും വരുന്ന വെള്ളത്തിനും പാനീയങ്ങള്‍ക്കും
MRP മാത്രം. ഡല്‍ഹിക്കടുത്തുള്ള ധാബയിലെ ആളുകളെ ഇതൊന്നു കാണിക്കണം എന്ന് വരെ
അവിടുന്നു തോന്നി.
ഏകദേശം 1 മണിക്കൂര്‍ അവിടെ ചിലവഴിച്ചു. വരുന്ന വഴി ചില വെള്ളച്ചാട്ടങ്ങളുടെയും മുന്നിലൊക്കെ നിര്‍ത്തി ഫോട്ടോകളെല്ലാം എടുത്തു ഞങ്ങള്‍ 4 മണിയോടെ മണാലി ടൌണിനു അടുത്തുള്ള വസിഷ്ഠ മന്ദിറില്‍ എത്തി ചേര്‍ന്നു. ഇവിടെ വസിഷ്ഠന്‍റെയും, ശിവ-വിഷ്ണു-കാളി മൂര്‍ത്തികളുടെയും അമ്പലം ഉണ്ട്. അടുത്ത് തന്നെ ചൂടുവെള്ള പ്രവാഹം ഉള്ള ഒരു കുളവും. വേറൊരു ജോഡി ഡ്രസ്സ് കയ്യില്‍ ഇല്ലാത്തതിനാല്‍ കുളിക്കാന്‍ സാധിച്ചില്ല.
5 മണിയോടെ റൂമില്‍ എത്തി. 8 മണിക്ക് അത്താഴം കഴിക്കുന്ന വരെ മണാലി ടൌണ്‍ ചുറ്റി നടന്നു കണ്ടു.
ഏകദേശം 1 മണിക്കൂര്‍ അവിടെ ചിലവഴിച്ചു. വരുന്ന വഴി ചില വെള്ളച്ചാട്ടങ്ങളുടെയും മുന്നിലൊക്കെ നിര്‍ത്തി ഫോട്ടോകളെല്ലാം എടുത്തു ഞങ്ങള്‍ 4 മണിയോടെ മണാലി ടൌണിനു അടുത്തുള്ള വസിഷ്ഠ മന്ദിറില്‍ എത്തി ചേര്‍ന്നു. ഇവിടെ വസിഷ്ഠന്‍റെയും, ശിവ-വിഷ്ണു-കാളി മൂര്‍ത്തികളുടെയും അമ്പലം ഉണ്ട്. അടുത്ത് തന്നെ ചൂടുവെള്ള പ്രവാഹം ഉള്ള ഒരു കുളവും. വേറൊരു ജോഡി ഡ്രസ്സ് കയ്യില്‍ ഇല്ലാത്തതിനാല്‍ കുളിക്കാന്‍ സാധിച്ചില്ല.
5 മണിയോടെ റൂമില്‍ എത്തി. 8 മണിക്ക് അത്താഴം കഴിക്കുന്ന വരെ മണാലി ടൌണ്‍ ചുറ്റി നടന്നു കണ്ടു.
മണാലി എന്ന ടൌണ്‍ കുളു താഴ്‌വരയുടെ
വടക്കേ അറ്റത്തു, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6730 അടി ഉയരത്തിലാണ് സ്ഥിതി
ചെയ്യുന്നത്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഹിന്ദി തന്നെയാണ്. 2011ലെ കണക്കു പ്രകാരം
ജനസംഖ്യ 30000ല്‍ താഴെ മാത്രമാണ്. ഏകദേശം 70% സാക്ഷരതയും. ഇവിടുത്തെ ജനങ്ങളുടെ
വരുമാനത്തിന്‍റെ ഒരു പ്രധാന പങ്ക് ആപ്പിള്‍ കൃഷിയാണ്.
‘മനു ആലയം’ എന്നാ വാക്ക്
ലോപിച്ച് ഉണ്ടായതാണത്രെ മണാലി. കൊടും പ്രളയം ഉണ്ടായപ്പോള്‍ ഭഗവാന്‍ വിഷ്ണു
മത്സ്യാവതാരം പൂണ്ട് മനുവിനെയും മറ്റു ജീവികളെയും രക്ഷിക്കാന്‍ അഭയം തേടിയെത്തിയ
സ്ഥലമാണ് മണാലി എന്ന് വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ മണാലി ദൈവങ്ങളുടെ താഴ്വര
എന്നും അറിയപ്പെടുന്നു.
80കളില്‍ തീവ്രവാദികളുടെ ശല്യം
കാശ്മീര്‍ താഴ്വരയിലെ ടൂറിസത്തെ സാരമായി ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് മണാലി
പ്രസിദ്ധിയാര്‍ജിച്ചത്. ഇന്ന് മണാലി ഒരു ചെറിയ പട്ടണമാണ്. ഏകദേശം അര കി.മി
നീളത്തില്‍ കിടക്കുന്ന ‘മാള്‍ റോഡ്’ കേന്ദ്രീകരിച്ചാണ് കിടപ്പ്. മാള്‍ റോഡിലേക്ക്
വാഹനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഇന്‍റെര്‍ലോക്ക് ഇഷ്ടികകള്‍ പാകിയ റോഡിനു ഇരുവശവും
കുറുകെ അരമതില്‍ പോലെ കെട്ടിയിട്ടുണ്ട്. ഇടക്കൊക്കെ റോഡിനു നടുവിലായി ഉദ്യാനങ്ങളും
വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇരുവശത്തുമുള്ള കടകളില്‍ മിക്കവയും ഹോട്ടലുകളും,
ലോഡ്ജുകളും, വസ്ത്രാലയങ്ങളും, ടാക്സി-ടൂര്‍ സംഘാടകരുമാണ്. പല തരം കമ്പിളി
വസ്ത്രങ്ങള്‍ ഇവിടെ ലഭിക്കുന്നു. ഷാളുകള്‍ക്ക് മണാലി പ്രസിദ്ധമാണ്. ‘ഒന്നും
വാങ്ങിയില്ലെങ്കിലും കയറി എല്ലാം കണ്ടു പോകു’ എന്നാണ് പലരും പറയുന്നത്. ജനങ്ങളുടെ
ടൂറിസ്റ്റുകളോടുള്ള പെരുമാറ്റം എടുത്തു പറയേണ്ടതാണ്. റോഹ്താംഗ്, ലാഹൌള്‍, സ്പിതി,
ലഡാക്ക് മുതലായ സ്ഥലങ്ങളിലേക്ക് കാര്‍, ബൈക്ക്, മിനി ബസ് തുടങ്ങിയവ ഇവിടെ
ലഭ്യമാണ്. കടകളില്‍ അല്ലാതെ വഴി വക്കില്‍ കച്ചവടം നടത്തുന്നവരും കുറവല്ല.
പാനി പൂരി, ചൂടുള്ള ഗുലാബ്
ജാം എന്നിവയാണ് കഴിക്കാനുള്ളതില്‍ മുഖ്യം. തികച്ചും ശുദ്ധമായ വെള്ളം ആയതിനാലാവണം,
പാനി പൂരിക്ക് വ്യത്യസ്ഥമായ ഒരു സ്വാദാണ് തോന്നിയത്.
ഇതൊക്കെയാണെങ്കിലും
തട്ടിപ്പ് മനാലിയിലും കുറവല്ല. അതില്‍ ഏറ്റവും വലുതാണ് സ്പാരു എന്ന
കമ്പിളിപ്പുതപ്പ്. ഏതോ ജീവികളുടെ രോമം മുറിച്ചാണത്രെ ഇവ ഉണ്ടാക്കുന്നത്. 6000 രൂപ
വില വരുന്ന ഈ കമ്പിളിയില്‍ അതിലെ രോമങ്ങള്‍ പുതപ്പിനുള്ളില്‍ വച്ചും വളരും എന്നാണ്
അവര്‍ അവകാശപ്പെടുന്നത്. 5 കൊല്ലം കഴിഞ്ഞു തിരിച്ചു കൊണ്ട് പോയി കൊടുത്താല്‍ അവ
വെട്ടി മാറ്റി നമുക്ക് 5000 തിരിച്ചു തരുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന്‍റെ
കൂടെ വേറെ 7 സാമഗ്രികളും അവര്‍ സൌജന്യമായി തരുന്നു. തികച്ചും മണ്ടത്തരം എന്നു
തോന്നിയതിനാല്‍ ഞങ്ങള്‍ അവ വാങ്ങിച്ചില്ല. സര്‍ക്കാര്‍ നടത്തുന്ന തുണി
സ്ഥാപനങ്ങളില്‍ അവ ഏകദേശം 1000 രൂപയ്ക്കു ലഭിക്കും. അതിലെ രോമങ്ങള്‍ വളരില്ല
എന്നാണ് അവരുടെയും അഭിപ്രായം.
വഴിവക്കില്‍ സിന്ദൂരം വില്‍ക്കുന്നവരാണ്
അടുത്ത വര്‍ഗം. ചെറിയൊരു പെട്ടിക്കു 500 രൂപ അവര്‍ പറയും. വില പേശിയാല്‍ 150 വരെ
താഴാം. അതില്‍ നിന്ന് തന്നെ നമുക്ക് അവ തട്ടിപ്പാണെന്ന് മനസിലാക്കാം.
മഞ്ഞു കാലത്ത് മണാലിയില്‍ ഏകദേശം
3 അടിയോളം കനത്തില്‍ മഞ്ഞു വീഴുന്നു. മഞ്ഞു കാണാനാണ് വരുന്നതെങ്കില്‍ ഏറ്റവും പറ്റിയ
കാലാവസ്ഥ നവംബര്‍ തൊട്ടു മാര്‍ച്ച് വരെയാണ്. രാത്രി കാലങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലെത്തും.
കനത്ത കമ്പിളി വസ്ത്രങ്ങള്‍ തന്നെ വേണ്ടി വരും. ഏപ്രില്‍ തൊട്ടു മെയ് വരെ നല്ല
തിരക്കും, ഹോട്ടലുകളില്‍ വളരെ ഉയര്‍ന്ന നിരക്കുമാവും. റോഹ്താംഗ് ചുരം അപ്പോഴേക്കും
തുറക്കും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴയും അതു വഴി ഉരുള്‍പൊട്ടലും ഉണ്ടാവാനുള്ള
സാധ്യത വളരെ കൂടുതലാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഞ്ഞു വളരെ കുറവാവും.
2 മണിക്കൂറോളം മാള്‍ റോഡില്‍ കറങ്ങി ഏകദേശം 9 മണിയോടെ ഉറങ്ങാന്‍ കിടന്നു.
മണാലിക്കു ഏറ്റവും അടുത്ത്
കിടക്കുന്ന വിമാനത്താവളം 60 കി.മി അകലെയുള്ള ‘ഭൂന്തര്‍’ എന്ന് പറയുന്ന സ്ഥലത്താണ്.
കിംഗ്‌ഫിഷര്‍ അവിടേക്ക് ദില്ലിയില്‍ നിന്ന് പതിവായി സര്‍വീസ് നടത്തിയിരുന്നു.
പക്ഷെ അവര്‍ പൊളിഞ്ഞതിനു ശേഷം ഇപ്പോള്‍ എയര്‍ ഇന്ത്യയാണ് ആ ജോലി ഏറ്റെടുത്തു നടത്തുന്നത്.
2 മണിക്കൂറോളം മാള്‍ റോഡില്‍ കറങ്ങി ഏകദേശം 9 മണിയോടെ ഉറങ്ങാന്‍ കിടന്നു.
മൂന്നാം ദിവസത്തെ യാത്ര 40കി.മി
താഴെ കിടക്കുന്ന കുളു എന്ന സ്ഥലത്തേക്കാണ്. 9 മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു.
പുഴയുടെ തീരത്ത് കൂടി തന്നെയാണ് യാത്ര. പോകുന്ന വഴി നിരയായി പ്ലാസ്റ്റിക്ക്
വലിച്ചു കെട്ടിയ കുറെ കൂടാരങ്ങളില്‍ ആപ്പിളും മാതളവും വില്‍ക്കുന്നു. കിലോഗ്രാം
ഒന്നിന് 30 രൂപ. 1 പെട്ടി വാങ്ങി ബാഗില്‍ ഇട്ടു.
വൈഷ്ണവ് മന്ദിറിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലവ്ലി കാര്‍ നിര്‍ത്തി.
വൈഷ്ണവ് മന്ദിറിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലവ്ലി കാര്‍ നിര്‍ത്തി.
മുന്നില്‍ നിന്ന്
നോക്കിയാല്‍ ഒരു ലോഡ്ജ്. അകത്തേക്ക് കയറിയപ്പോള്‍ ഒരു വിശാലമായ മുറി. ചെരുപ്പ്
അവിടെ ഒരു കൌണ്ടറില്‍ കൊടുത്തു. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ ഒരാള്‍ മാടി വിളിച്ച്
ഉമയുടെ കയ്യില്‍ ഒരു തളിക കൊടുത്തു. അതില്‍ നെയ്യ്, ഒരു തുണി, വളകള്‍, പൊട്ട്, സിന്ദൂരം,
നാളികേരം, മലര്‍ പോലുള്ള ഒരു പ്രസാദത്തിന്‍റെ പാക്കെറ്റ് എന്നിവ ഉണ്ടായിരുന്നു.
തിരിച്ചു വരുമ്പോള്‍ മാത്രം 150 രൂപ ഇതിന്‍റെ പണമായി തന്നാല്‍ മതിയത്രെ. ആദ്യം
ഇതിലേ എന്ന് പറഞ്ഞു അയാള്‍ ഒരു ഗുഹ കാണിച്ചു തന്നു. അതിലൂടെ കാല്‍ മുട്ടില്‍
നിരങ്ങി ശിവ പ്രതിഷ്ഠക്കു മുന്നില്‍ എത്തി. അവിടെയുള്ള പൂജാരി ഉമയോട് നെയ് ഒരു
വിളക്കില്‍ ഒഴിക്കാനും, തുണി പാര്‍വതിയുടെ തലയില്‍ ചൂടിക്കാനും പറഞ്ഞു. പൊട്ട്,
സിന്ദൂരം, മലര്‍ പാക്കറ്റ്, നാളികേരം എന്നിവ ഒരു പേപ്പറില്‍ പൊതിഞ്ഞു അയാള്‍
തിരികെ തന്നു. എന്‍റെ വലതും ഉമയുടെ ഇടതും കയ്യില്‍ ഒരു ചരട് കെട്ടി തന്നു പറഞ്ഞയച്ചു.
അങ്ങനെ 4 നിലകളിലായി കുറെ ദൈവങ്ങളെ തൊഴുതു. ഇടയ്ക്കു ശനി ദേവന്‍റെ
അടുത്തെത്തിയപ്പോള്‍ അവിടുത്തെ പൂജാരി കയ്യിലേക്ക് ഒരു കുപ്പി എണ്ണ വച്ചു തന്നു
പേരുകളും ഗോത്രവും ചോദിച്ചു. അയാള്‍ മന്ത്രം ചൊല്ലുമ്പോള്‍ ശനി ദേവന്‍റെ തലയ്ക്കു
മുകളിലൂടെ എണ്ണ ഒഴിക്കാനും, ഇതിന്‍റെ പണം 100 രൂപ അയാളുടെ കയ്യില്‍ കൊടുക്കണ്ട,
പകരം ഭണ്ടാരത്തില്‍ ഇട്ടാല്‍ മതി എന്ന് വളരെ ആധികാരികമായി പറഞ്ഞു. ഒരു പ്രസാദ ഹാള്‍
അവസാനം കണ്ടെങ്കിലും ആ ഊണ് വേണ്ടെന്നു നിശ്ചയിച്ചു ഞങ്ങള്‍ പുറത്തു കടന്നു. അടുത്ത
ലക്‌ഷ്യം ബുദ്ധ മൊണാസ്ട്രി ആയിരുന്നു.
മൊണാസ്ട്രിയുടെ പേര് ദാക്പു
എന്നാണ്. റോഡിനോട് ചേര്‍ന്നു തന്നെ ബുദ്ധമത മാതൃകയില്‍ ഒരു ഗേറ്റ് ഉണ്ട്.
അകത്തേക്ക് കയറിയാല്‍ നമ്മള്‍ എത്തിപ്പെടുന്ന മുറ്റത്തിന്‍റെ നാല് വശവും കെട്ടിടമാണ്. ഇടതു വശത്ത് ഒരു സ്കൂള്‍ ആണ്. അതില്‍ മുഴുവന്‍ ചെറിയ ബുദ്ധ മത വിശ്വാസികളായ കുട്ടികളാണ്. കാവി തന്നെയാണ് വേഷം. തല മുണ്ഡനം ചെയ്തിട്ടുണ്ട്. സ്കൂള്‍ മുറ്റത്തേക്ക് നമുക്ക് പ്രവേശനമില്ല. വലതു വശത്ത് ഹോസ്റ്റലും അതിന്‍റെ മുന്‍വശം സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിംഗ് ഭാഗവുമാണ്. മുറ്റത്തിന്‍റെ ബാക്കി ഭാഗത്തു ഉദ്യാനമാണ്. അവിടെ ബുദ്ധ മതക്കാരുടെ സ്തൂപങ്ങളും, കൊടികളും, എഴുത്തുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഗേറ്റിനു നേരെ എതിര്‍വശത്തുള്ള കെട്ടിടത്തിന്‍റെ നടുവില്‍ കൂടിയുള്ള പടികള്‍ കയറിയാല്‍ മൊണാസ്ട്രിയില്‍ എത്താം.
ഈ കെട്ടിടത്തിന്‍റെയും 4 വശത്തും വിശ്വാസികള്‍ താമസിക്കുന്ന സ്ഥലമാണ്. മൊണാസ്ട്രിയുടെ ഒന്നാം നിലയിലാണ് പ്രാര്‍ത്ഥനാ മുറി. നമുക്കും പ്രവേശനം അവിടേക്ക് മാത്രമാണ്. ചെരുപ്പ് ഊരി വച്ചു പടികള്‍ കയറിയാല്‍ എത്തുന്നത് ചുവര്‍ ചിത്രങ്ങള്‍ ചെയ്തു അലങ്കരിച്ചിട്ടുള്ള ഒരു വരാന്തയിലാണ്. അവിടെ നിന്ന് പ്രധാന വാതില്‍ കയറിയാല്‍ പ്രാര്‍ത്ഥനാ മുറിയില്‍ എത്താം.
അകത്തേക്ക് കയറിയാല്‍ നമ്മള്‍ എത്തിപ്പെടുന്ന മുറ്റത്തിന്‍റെ നാല് വശവും കെട്ടിടമാണ്. ഇടതു വശത്ത് ഒരു സ്കൂള്‍ ആണ്. അതില്‍ മുഴുവന്‍ ചെറിയ ബുദ്ധ മത വിശ്വാസികളായ കുട്ടികളാണ്. കാവി തന്നെയാണ് വേഷം. തല മുണ്ഡനം ചെയ്തിട്ടുണ്ട്. സ്കൂള്‍ മുറ്റത്തേക്ക് നമുക്ക് പ്രവേശനമില്ല. വലതു വശത്ത് ഹോസ്റ്റലും അതിന്‍റെ മുന്‍വശം സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിംഗ് ഭാഗവുമാണ്. മുറ്റത്തിന്‍റെ ബാക്കി ഭാഗത്തു ഉദ്യാനമാണ്. അവിടെ ബുദ്ധ മതക്കാരുടെ സ്തൂപങ്ങളും, കൊടികളും, എഴുത്തുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഗേറ്റിനു നേരെ എതിര്‍വശത്തുള്ള കെട്ടിടത്തിന്‍റെ നടുവില്‍ കൂടിയുള്ള പടികള്‍ കയറിയാല്‍ മൊണാസ്ട്രിയില്‍ എത്താം.
ഈ കെട്ടിടത്തിന്‍റെയും 4 വശത്തും വിശ്വാസികള്‍ താമസിക്കുന്ന സ്ഥലമാണ്. മൊണാസ്ട്രിയുടെ ഒന്നാം നിലയിലാണ് പ്രാര്‍ത്ഥനാ മുറി. നമുക്കും പ്രവേശനം അവിടേക്ക് മാത്രമാണ്. ചെരുപ്പ് ഊരി വച്ചു പടികള്‍ കയറിയാല്‍ എത്തുന്നത് ചുവര്‍ ചിത്രങ്ങള്‍ ചെയ്തു അലങ്കരിച്ചിട്ടുള്ള ഒരു വരാന്തയിലാണ്. അവിടെ നിന്ന് പ്രധാന വാതില്‍ കയറിയാല്‍ പ്രാര്‍ത്ഥനാ മുറിയില്‍ എത്താം.
ഒരു വലിയ ഒറ്റ മുറി. രണ്ടു
നിലയുടെ ഉയരം ഉണ്ട്. നേരെ മുന്നിലുള്ള ചുവരില്‍ ബുദ്ധന്‍റെ വലിയൊരു പ്രതിമ.
ചുറ്റും വേറെയും കുറെ പ്രതിമകള്‍. തൊട്ടു താഴെ ദലൈലാമയുടെ ഒരു ചിത്രം. അതിനു
മുന്നില്‍ ഒരു വലിയ കസേരയും മേശയും. മുറി മുഴുവന്‍ കടും ചായങ്ങളാല്‍
ഉണ്ടാക്കിയെടുത്ത തോരണങ്ങളാണ്. ബാക്കി ഭാഗത്തു ഭക്തര്‍ ഇരിക്കുന്ന സ്ഥലമാണ്.
അവരുടെ പായും പുസ്തകങ്ങളും എല്ലാം അവിടെയുണ്ട്. വലിയൊരു ഡ്രം അവിടെ വച്ചിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ വേറെ ഒരു ഭാഗത്തു നാല് പായ വിരിച്ചു ഇട്ടിട്ടുണ്ട്.
ആരും മുറിയില്‍ ഇല്ലായിരുന്നതിനാല്‍ കനത്ത നിശബ്ദതയായിരുന്നു. ഫോട്ടോ, വീഡിയോ
എന്നിവ മുറിക്കുള്ളില്‍ എടുക്കാം. ഒരു നില കഴിഞ്ഞാല്‍ ഉള്ള ഉയരത്തില്‍ 3 ഭാഗത്തു
വരാന്തയാണ്. മുകളില്‍ നിന്നും താഴത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാം.
റൂമിന് പുറത്തേക്കിറങ്ങി അവിടെയാകെ
ഒന്ന് നടന്നു. സന്ദര്‍ശകര്‍ ഒഴികെ ഒരു സ്ത്രീയെ പോലും കണ്ടില്ല. ഈ കുട്ടികള്‍
അവരുടെ അമ്മമാരെ കാണാതെയാണോ ഇവിടെ ജീവിക്കുന്നത് എന്ന് ആലോചിച്ചു. നേരില്‍
കണ്ടവരെല്ലാം ഞങ്ങളെ നോക്കി ചിരിച്ചു അഭിവാദ്യം ചെയ്തിരുന്നു.
പുറത്തേക്കിറങ്ങിയപ്പോള്‍
കനത്ത വെടിയൊച്ച കേട്ടു. നോക്കുമ്പോള്‍ പുഴയില്‍ നിന്നാണ്. ഇവിടെ പുഴ വളരെ
താഴെയാണ് ഒഴുകുന്നത്. എത്തണമെങ്കില്‍ വളരെയധികം പടികള്‍ ഇറങ്ങണം. പുഴയ്ക്കു
തീരത്തു തന്നെയായി ഒരു പട്ടാള ക്യാമ്പും ഉണ്ട്. അവിടുത്തെ പട്ടാളക്കാരാണ് വെടി
വക്കുന്നത്. അവിടെ കണ്ട ഒരു പട്ടാളക്കാരനോട് കാര്യം തിരക്കി. ഏതോ ഒരു ബറ്റാലിയന്‍റെ
വാര്‍ഷികം പ്രമാണിച്ചുള്ള ആഘോഷത്തിന്‍റെ ഭാഗമായാണ് ആ വെടി വെപ്പ്. കുറച്ചു നേരം
അദ്ദേഹം ആയി വര്‍ത്തമാനം പറഞ്ഞതിന് ശേഷം ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു.
നഗ്ഗര്‍ കോട്ട.
കുളു ഭരിച്ചിരുന്ന രാജാ
സിന്ധ് സിംഗിന്‍റെ കൊട്ടാരമായിരുന്നു 1460ല്‍ നിര്‍മ്മിച്ച നഗ്ഗര്‍ കോട്ട. കോട്ട
എന്ന പ്രയോഗം ഒരു പക്ഷെ ഈ കെട്ടിടത്തിനു അധികമാവാം. ഇത് ഉണ്ടാക്കിയിരിക്കുന്നത്
കല്ലും മരവും ഉപയോഗിച്ചാണ്. കെട്ടിടത്തിനു ഒരു യുറോപ്യന്‍-ഹിമാലയന്‍ കലര്‍ന്ന
ഭംഗിയാണ്. കനത്ത തണുപ്പില്‍ നിന്ന് രക്ഷപെടാന്‍ റൂമിനകത്തുള്ള ചിമ്മിനികളും, കെട്ടിടത്തിനെ
ചുറ്റി നാല് വശത്തും വരാന്തകളും, റൂമുകള്‍ക്ക് ബാല്‍ക്കണികളും എല്ലാം ഈ കോട്ടയിലുണ്ട്.
പ്രശസ്ത റഷ്യന്‍ കലാകാരന്‍ നിക്കോളാസ് റോറിച്ചിന്‍റെത് അടക്കമുള്ള കുറെ ചിത്രങ്ങള്‍
ഇവിടെയുണ്ട്. ചെറിയൊരു മ്യുസിയവും താഴത്തെ നിലയില്‍ ഉണ്ട്. വരാന്തകളും, ജനലുകളും
മറ്റും നിര്‍മ്മിച്ചിട്ടുള്ള മരങ്ങളില്‍ കൊത്തുപണികള്‍ ധാരാളമുണ്ട്.
കോട്ടക്കകത്തു തന്നെ വളരെ പ്രാധാന്യമുള്ള ഒരു ‘ജഗതിപത്ത്’ അമ്പലമുണ്ട്. സമചതുരാകൃതിയില്‍ ഒരു അമ്പലം. അതിനകത്ത് ഒരു ഇരിപ്പിടമാണ്. കുളുവിലെ എല്ലാ ദൈവങ്ങളുടെയും ഒത്തുകൂടല്‍ ഇവിടെയാണെന്ന് വിശ്വസിക്കുന്നു. കോട്ടയുടെയും അമ്പലത്തിന്‍റെയുമൊക്കെ മേല്‍ക്കൂര കനം കുറഞ്ഞ കരിങ്കല്‍ ചീളുകള്‍ കൊണ്ടാണ്.
എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന നഗ്ഗര്‍ കോട്ടയിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന ഫീസ് 15 രൂപയാണ്. ഇന്ന് ഈ കോട്ട ഹിമാചല്‍ സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ ആണ്. കുറച്ചു ഭാഗങ്ങള്‍ റൂമുകള്‍ ആക്കിയിട്ടുമുണ്ട്. എതിര്‍ വശത്തുള്ള മലനിരകളുടെയും താഴെകൂടെ ഒഴുകുന്ന ബീസ് നദിയുടെയും കാഴ്ച വര്‍ണ്ണനാതീതമാണ്. ഞങ്ങളുടെ ഉച്ച ഭക്ഷണം ഇവിടെ നിന്നായിരുന്നു.
കോട്ടക്കകത്തു തന്നെ വളരെ പ്രാധാന്യമുള്ള ഒരു ‘ജഗതിപത്ത്’ അമ്പലമുണ്ട്. സമചതുരാകൃതിയില്‍ ഒരു അമ്പലം. അതിനകത്ത് ഒരു ഇരിപ്പിടമാണ്. കുളുവിലെ എല്ലാ ദൈവങ്ങളുടെയും ഒത്തുകൂടല്‍ ഇവിടെയാണെന്ന് വിശ്വസിക്കുന്നു. കോട്ടയുടെയും അമ്പലത്തിന്‍റെയുമൊക്കെ മേല്‍ക്കൂര കനം കുറഞ്ഞ കരിങ്കല്‍ ചീളുകള്‍ കൊണ്ടാണ്.
എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന നഗ്ഗര്‍ കോട്ടയിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന ഫീസ് 15 രൂപയാണ്. ഇന്ന് ഈ കോട്ട ഹിമാചല്‍ സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ ആണ്. കുറച്ചു ഭാഗങ്ങള്‍ റൂമുകള്‍ ആക്കിയിട്ടുമുണ്ട്. എതിര്‍ വശത്തുള്ള മലനിരകളുടെയും താഴെകൂടെ ഒഴുകുന്ന ബീസ് നദിയുടെയും കാഴ്ച വര്‍ണ്ണനാതീതമാണ്. ഞങ്ങളുടെ ഉച്ച ഭക്ഷണം ഇവിടെ നിന്നായിരുന്നു.
ഞങ്ങള്‍ മണാലിയിലേക്കുള്ള മടക്കയാത്ര
ആരംഭിച്ചു. പോകുന്ന വഴി ഒരു വെള്ളച്ചാട്ടം കൂടിയുണ്ട്. റോഡില്‍ നിന്ന് നോക്കിയാല്‍
നീരൊഴുക്ക് ആണ് കാണുക. പക്ഷെ ഒഴുക്കിന് സമാന്തരമായി കുറച്ചു അകത്തേക്ക് നീങ്ങിയാല്‍
ഏകദേശം 30 അടി ഉയരമുള്ള ഒരു വലിയ വെള്ളച്ചാട്ടം ഉണ്ട്. കഠിന തണുപ്പാണ് വെള്ളത്തിന്.
വെള്ളം വീഴുന്നതിന്‍റെ തൊട്ടു താഴെ വരെയെത്താം. തണുപ്പ് സഹിക്കമെങ്കില്‍
കുളിക്കുകയുമാവം.
റോഡില്‍ നിന്ന് കാണുന്ന ഒഴുക്കിന്‍റെ കുറുകെ ഒരു ചെറിയ മരപ്പാലമൊക്കെ കെട്ടി കുറച്ചു കസേരകളും മേശകളും ഒക്കെ ഇട്ടു ഹോട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവിടെ ഒന്നും ഉണ്ടാക്കുന്നതായി കണ്ടില്ല. ഈ തണുത്ത വെള്ളത്തില്‍ ജ്യൂസ് കുപ്പികള്‍ തണുപ്പിക്കാന്‍ വച്ചു കണ്ടു.
റോഡില്‍ നിന്ന് കാണുന്ന ഒഴുക്കിന്‍റെ കുറുകെ ഒരു ചെറിയ മരപ്പാലമൊക്കെ കെട്ടി കുറച്ചു കസേരകളും മേശകളും ഒക്കെ ഇട്ടു ഹോട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവിടെ ഒന്നും ഉണ്ടാക്കുന്നതായി കണ്ടില്ല. ഈ തണുത്ത വെള്ളത്തില്‍ ജ്യൂസ് കുപ്പികള്‍ തണുപ്പിക്കാന്‍ വച്ചു കണ്ടു.
അവിടെ നിന്നിറങ്ങിയപ്പോള്‍
ഒരു കാഴ്ച കണ്ടു. ഒരു വലിയ പോസ്റ്റ്. വൈദ്യുതി കമ്പി പോലെ രണ്ടു കമ്പികള്‍ അതില്‍
നിന്ന് സമീപത്തുള്ള ഒരു മലമുകളിലേക്ക് പോകുന്നുണ്ട്. അതില്‍ ഒരു പ്ലാസ്റ്റിക്ക്
കൂട കെട്ടിയിട്ടുണ്ട്. താഴെ നില്‍ക്കുന്ന ഒരാള്‍ ഒരു ചക്രം തിരിക്കുന്നത്
അനുസരിച്ച് ഒരു കയര്‍ മുകളിലേക്ക് പോകുന്നു, കൂടെ കൂടയും. മറ്റേ കമ്പിയില്‍ വേറൊരു
കൂട തിരിച്ചു താഴേക്കും വരുന്നുണ്ട്. അതില്‍ മുഴുവന്‍ ആപ്പിളാണ്.മലയുടെ മുകള്‍ഭാഗമോ
കമ്പിയുടെ മറ്റേ അറ്റമോ ഒന്നും താഴെ നിന്ന് നോക്കിയാല്‍ കാണില്ല. കുറച്ചു നേരം
ഞാന്‍ ആ പ്രക്രിയ നോക്കി നിന്നു. ‘മുകളിലേക്ക് ഇതില്‍ കയറി പോകുന്നോ?’ എന്നയാള്‍
തമാശയോടെ എന്നോട് ചോദിച്ചു. ആ രംഗം ആലോചിച്ചപ്പോള്‍ തന്നെ ഒരു ഞെട്ടലുളവാക്കി.
മടക്കത്തില്‍ ഒരു പാലം
നടന്നു കടക്കാന്‍ മോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ലവ്ലി അതും സാധിപ്പിച്ചു തന്നു.
നടക്കുമ്പോള്‍ തന്നെ ആടുന്ന ഒരു മരപ്പാലം.
കുറച്ചു നേരം അവിടെ നിന്ന് 5 മണിയോടെ റൂമില്‍ എത്തി.
Add caption |
കുറച്ചു നേരം അവിടെ നിന്ന് 5 മണിയോടെ റൂമില്‍ എത്തി.
തിരിച്ചു ഡല്‍ഹിക്കുള്ള ബസ്
7:30നു ആണ്. പായ്ക്ക് ചെയ്തു വച്ചിരുന്ന ബാഗ് എടുത്തു ഞങ്ങള്‍ ഹോട്ടലില്‍
നിന്നിറങ്ങി. ലവ്ലി തന്നെ ഞങ്ങളെ സ്റ്റാന്‍ഡില്‍ കൊണ്ടു ചെന്നാക്കി. ഇനി മഞ്ഞു
മൂടി കിടക്കുന്ന മണാലി കാണാന്‍ വരാമെന്നും, അന്ന് താങ്കളെ തന്നെ സാരഥിയായി
കിട്ടണമെന്നും പറഞ്ഞു, അദ്ദേഹത്തിന് ചെറിയൊരു തുകയും ഉപഹാരമായി കൊടുത്തു ഞങ്ങള്‍
വണ്ടി കയറി. ബസ് നീങ്ങി തുടങ്ങിയപ്പോള്‍ ഞങ്ങളും കഴിഞ്ഞ 3 ദിവസത്തെ നല്ല ഓര്‍മകളില്‍
മുഴുകി സീറ്റിലേക്ക് ചാഞ്ഞു.
ശുഭം
നന്നായിരിക്കുന്നു ഋഷി... തുടർന്നും എഴുതുക...
ReplyDeleteഋഷി നല്ല ശൈലി. Crisp and informative. സ്ഥലം കണ്ട പോലെ തോന്നി. Keep writing
ReplyDeleteഋഷി
ReplyDeleteയാത്ര തുടരൂ... വിവരണങ്ങളും
Enjoyed reading
Haiiii Rishi Eatta..
ReplyDeleteValare santhosham thonunnu. Iniyum ithupole nalla nalla yathrakal undavatte, oppam ithupole ulla yathra kurippukalum.... Thank you for such a wonderful nd informative travelogue....
Rishi vlare nannayittude yathra vivaranam
ReplyDeleteRishi, kaiyilirippu moshamalla....yathrayum vivaranavum thudarattee....
ReplyDeleteVery informative and good choice of words...I could cheish the memories of places visited during my trip to Manali in 2012 through your blog.Keep if up...
ReplyDeleteRishi ,I enjoyed your explanation.... You can continue writing..... Good keep it up. I think I very good hobby. You have a future in writing
ReplyDeleteഋഷീ, നന്നായിട്ടുണ്ട്. ഒരു കുളു മനാലി യാത്ര കഴിഞ്ഞു വന്ന പോലെ തോന്നി, വായിച്ചു കഴിഞ്ഞപ്പോൾ. ഇനിയും എഴുതുക
ReplyDeleteThudakkam kemaayi.. Ini ellam kemaayikkolum...aashamsakal Rishi..😊
ReplyDeleteGambheerammm...
ReplyDeleteRishi, assalaayittundu vivaranam. Keep writing...
ReplyDeleteThis is Sandeep Raja :)
Deleteഋഷീ, മനോഹരമായി എഴുതി.ഫോട്ടോകളും അസ്സലായി....എല്ലാ ആശംസകളും.....
ReplyDeleteനല്ല വരികൾ .ഇനിയും കുറെ യാത്ര വിവരണങ്ങൾ എഴുതും എന്ന് പ്രതീക്ഷിക്കുന്നു .
ReplyDeleteവളരെ നന്നയിട്ടുണ്ട് . .ഞങ്ങള്‍ നാലഞ്ചു കൊല്ലം മുന്‍പേ മണാലിയില്‍ പോയിരുന്നു .ഇത് വായിച്ചപ്പോള്‍ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി . sreedharan namboodiripad
ReplyDeleteSplendid work rishi..u just mesmerized the thoughts of manali..keep going with more blogs..
ReplyDeleteRishi.. Well done.. Delighted to know that you both had a beautiful trip.. We enjoyed the read.. Beautiful photos too.. Looking forward for more such travelogues..
ReplyDeleteKalyani & KKM
Nalla vivaranam...photosum ugran...
ReplyDeleteRishi.....nalla udyamam. Nalla bhaasha. Yaathraavivaranam samoohaththinu cheyyunna oru nalla samarppanamaanu. Oru film kaanunnapole njaan anubhavichchu...
ReplyDeleteNganyokke lla vidyem nt alle?
Nannaayi ttwo mitkkaa!
Oru kulu-manali yathrakkulla prachodanam aayi..
ReplyDeletepackage ano bro, guidene engane ready akki?
ReplyDeleteSorry for the late reply. It's a tour operator. Bharatbooking.com
DeleteThey gave me the cheapest quotation. Excellent services too
Rishi,well written..but u missed the Old Manali experience I think!!Thats one of the hippiest Place in India!!
ReplyDeleteCookies from Dylan Cafe!!😍
ദേവ ഭൂമി തന്നെ മണാലി .ലേഖകന് അഭിനന്ദനങ്ങൾ
ReplyDelete